കുവൈത്ത് സിറ്റി: വേനൽക്കാലത്തിന്റെ മുന്നോടിയായി തയാറെടുപ്പുകൾ വിലയിരുത്തി ജല-വൈദ്യുതി മന്ത്രാലയം. വേനൽ മുന്നിൽകണ്ടുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായും ഇത്തവണയും പ്രതിസന്ധിയില്ലാതെ വേനൽ അതിജയിക്കാൻ കഴിയുമെന്നും ഊർജമന്ത്രി മുഹമ്മദ് അൽ ഫാരിസ് പറഞ്ഞു. അണ്ടർ സെക്രട്ടറിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി ഒരുക്കങ്ങൾ വിലയിരുത്തി. ഭൂമിക്കടിയിലെ കേടുവന്ന വൈദ്യുതി വിതരണ കേബിളുകൾ മാറ്റിസ്ഥാപിക്കുകയും അവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് സാധാരണഗതിയിൽ മേയ് മാസത്തോടെയാണ് രാജ്യത്ത് വൈദ്യുതി ഉപയോഗം കൂടാറ്.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഈ പ്രതിഭാസം കൂടിക്കൊണ്ടിരിക്കും. പുതിയ ചില പദ്ധതികൾ വഴിയുള്ള ഉൽപാദനം കൂടിയതിനാൽ ഈ വർഷവും രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിശ്വാസം.
മന്ത്രാലയത്തിന്റെ നടപടികൾക്കൊപ്പം മിതവ്യയത്തിലൂടെ ജനങ്ങളുടെ സഹകരണവുമുണ്ടെങ്കിൽ ഈ വരാനിരിക്കുന്ന മധ്യവേനലും പ്രതിസന്ധിയില്ലാതെ മറികടക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.