കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കുവൈത്ത് മാർക്കറ്റിൽ നിന്ന് 111 കിലോ കേടായ മത്സ്യവും 83 കിലോ ചെമ്മീനും പിടിച്ചെടുത്തു.
ഇവ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലന്ന് പരിശോധനയിൽ തെളിഞ്ഞതായി ഭക്ഷ്യ-പോഷകാഹാര വകുപ്പിന്റെ പബ്ലിക് അതോറിറ്റി അറിയിച്ചു. മത്സ്യം പിടിച്ചെടുത്ത കടകൾക്ക് എതിരെ നിയമ നടപടിക സ്വീകരിച്ചു മൽസ്യങ്ങൾ നശിപ്പിച്ചു.
ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തീവ്രമായ പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്ന് അതോറിറ്റി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.