കുവൈത്ത് സിറ്റി: കാത്തിരിപ്പുകൾക്കൊടുവിൽ ശൈഖ് ജാബിർ അൽ അഹ്മദ് പാലം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ്ച രാജ്യത്തിന് സമർപ്പിക്കും. രാവിലെ 10ന് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ ഭരണത്തിലെയും രാജ കുടുംബത്തിലെയും പ്രമുഖർ സംബന്ധിക്കും.കുവൈത്തിെൻറ വികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറിയേക്കാവുന്ന പാലത്തിെൻറ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത് 2013 നവംബർ മൂന്നിന് ആണ്. കുവൈത്ത് സിറ്റിയിൽ രണ്ട് ദിശയിലേക്കാണ് പാലം. ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റർ നീളമുണ്ടാകും.
ദോഹ തുറമുഖ ദിശയിലേക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്. പാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയിൽനിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററിൽനിന്ന് 37.5 കിലോമീറ്റർ ആയി കുറയും. നിലവിൽ ഒന്നര മണിക്കൂർ വേണ്ടിടത്ത് അരമണിക്കൂർ കൊണ്ട് എത്താനാകും. കടലിലും കരയിലുമായാണ് പാലം കടന്നുപോകുന്നത്. കടൽപാലങ്ങളുടെ ഗണത്തിൽ ലോകത്ത് നാലാമത്തെ വലിയ പാലമാകും ജാബിർ പാലം. കടന്നുപോകുന്ന വഴിയിൽ രണ്ട് വ്യവസായ ദ്വീപുകളും ഒട്ടേറെ സർക്കാർ സേവന സ്ഥാപനങ്ങളും ഉണ്ടാകും. ശൈഖ് ജാബിർ പാലത്തിലൂടെയുള്ള ഗതാഗതത്തിന് ചുങ്കം ഏർപ്പെടുത്തില്ലെന്ന് ഗതാഗത വകുപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.