?????????? ????????????? ???????????? ?????????? ????? ??????

ഭീഷണികൾക്കെതിരെ സൗദി ശക്തമായി നിലകൊള്ളുമെന്ന് ഉറപ്പുണ്ടെന്ന് കുവൈത്ത് സ്പീക്കർ

കുവൈത്ത് സിറ്റി: സൗദി അറേബ്യക്കെതിരെ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന എല്ലാവിധ ഭീഷണികള്‍ക്കെതിരെയും സൗദി ഭരണകൂടം ശക്തമായി നിലകൊള്ളുമെന്ന് കുവൈത്തിന് ഉറപ്പുണ് ടെന്ന് കുവൈത്ത് പാര്‍ലമെൻറ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വ്യക്തമാക്കി.

ഔദ്യോഗിക സ ന്ദർശനത്തിനായി കഴിഞ്ഞ ദിവസം സൗദിയിലേക്കുപോയ സ്പീക്കർ ഹൂതി ആക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് പ്രതികരണമറിയിച്ചത്.
സൗദി ഭരണകൂടം മുന്നോട്ടുവെക്കുന്ന നിലപാടുകളിലും യുക്തികളിലും മാര്‍ഗങ്ങളിലും കുവൈത്തിനു പൂർണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിങ് അബ്്ദുല്‍ അസീസിെൻറ കാലം മുതല്‍ തന്നെ ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന നിലപാടുകളാണ് സൗദി സ്വീകരിച്ചുവന്നിരുന്നതെന്നും ഭിന്നിപ്പിെൻറ മാര്‍ഗമല്ല സൗദി മുന്നോട്ടുവെക്കുന്ന രാഷ്്ട്രീയമെന്നും അദ്ദേഹം സൂചിപ്പിച്ചു. സൗദി മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ക്കു പൂര്‍ണപിന്തുണയും സഹകരണവും
നല്‍കുമെന്നു അല്‍ ഗാനിം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - saudi-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.