കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ (കുവൈത്ത് എയർവേസ് ടെർമിനൽ) വൈകാതെ റോബോട്ടിക് സേവനങ്ങൾ ലഭ്യമാക്കുമെന്ന് നടത്തിപ്പ് ചുമതലയുള്ള ദക്ഷിണ കൊറിയൻ കമ്പനി അധികൃതർ അറിയിച്ചു. ഇൻഫർമേഷൻ, ബാഗേജ് സർവിസുകൾ യന്ത്രവത്കൃതമാകുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകുമെന്നാണ് വിലയിരുത്തൽ. ഏതാനും മാസങ്ങൾക്കകം ഇൗ ദിശയിലുള്ള പരിഷ്കരണങ്ങൾ ഉണ്ടാകും. നാലാം ടെർമിനലിൽ 2020ൽ 10233 വിമാനങ്ങളാണ് സർവിസ് നടത്തിയത്. ഇതിൽ 5104 എണ്ണം കുവൈത്തിൽനിന്ന് പോയതും 5129 എണ്ണം കുവൈത്തിലേക്ക് വന്നതുമാണ്. ഇൻകമിങ് യാത്രക്കാരുടെ എണ്ണം 5,93,303ഉം ഒൗട്ട്ഗോയിങ് യാത്രക്കാരുടെ എണ്ണം 6,21,603ഉം ആയിരുന്നു. 2021ൽ സെപ്റ്റംബർ പത്തുവരെ 5389 വിമാനങ്ങൾ സർവിസ് നടത്തി.
ഇതിൽ 2699 എണ്ണം കുവൈത്തിൽനിന്ന് പുറത്തേക്ക് പോയതും 2690 എണ്ണം കുവൈത്തിലേക്ക് വന്നതുമാണ്. ആകെ ഒൗട്ട്ഗോയിങ് യാത്രക്കാർ 2,31,591ഉം ഇൻകമിങ് യാത്രക്കാർ 1,90,181ഉം ആയിരുന്നുവെന്ന് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള കൊറിയൻ ഇഞ്ചൺ എയർപോർട്ട് മാനേജ്മെൻറ് കമ്പനി സി.ഇ.ഒ ജാങ് ജൂൻ ആൻ പറഞ്ഞു. വിമാന സർവിസുകൾ ആഗോള തലത്തിലെ ആരോഗ്യ സാഹചര്യം കൂടി കണക്കിലെടുത്താണ് വിപുലപ്പെടുത്തുകയെന്നും ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരം ലഭിക്കുന്നതോടെ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ തങ്ങൾ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.