കുവൈത്ത് സിറ്റി: ത്യാഗത്തിെൻറയും സമർപ്പണത്തിെൻറയും സന്ദേശം വിളംബരം ചെയ്ത് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. 261 പള്ളികളിലും 32 മൈതാനങ്ങളിലും പെരുന്നാൾ നമസ്കാരം നടന്നു. വിവിധ സ്പോർട്സ് കേന്ദ്രങ്ങളിലും യൂത്ത് സെൻററുകളിലുമാണ് ഇൗദ്ഗാഹ് സൗകര്യവുമൊരുക്കിയത്. ഇബ്രാഹിം പ്രവാചകെൻറയും കുടുംബത്തിെൻറയും സ്മരണകൾ പുതുക്കി, ജീവിതവിശുദ്ധി മുറുകെപ്പിടിക്കാനും സമാധാനത്തിെൻറ പ്രചാരകരാവാനും പെരുന്നാൾ ഖുതുബകളിൽ ഖതീബുമാർ ജനങ്ങളെ ആഹ്വാനംചെയ്തു.
പരസ്പര സഹവർത്തിത്വവും സഹജീവിസ്നേഹവും ഉയർത്തിപ്പിടിക്കാനും ഒറ്റക്കെട്ടായി നിലകൊള്ളാനും അഭ്യർഥിച്ച ഖതീബുമാർ മർദിതരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള ഐക്യദാർഢ്യമായി ഈദ് മാറട്ടെ എന്നാശംസിച്ചു. കോവിഡ് മഹാമാരി മറികടന്ന് ലോകം എത്രയുംവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരെട്ട എന്ന് വിശ്വാസികൾ പ്രാർഥിച്ചു.
കഴിഞ്ഞവർഷം ബലിപെരുന്നാളിന് കോവിഡ് പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടതിനാൽ വീട്ടിലായിരുന്നു പെരുന്നാൾ നമസ്കാരം. കോവിഡ് പശ്ചാത്തലത്തിൽ ഒത്തുകൂടലുകൾക്ക് നിയന്ത്രണം നിലനിൽക്കുന്നതിനാൽ മറ്റു രീതിയിലുള്ള വലിയ ആഘോഷപരിപാടികൾ ഉണ്ടായില്ല. നിരവധി കൂട്ടായ്മകൾ ഒാൺലൈൻ സംഗമങ്ങൾ നടത്തി. വാരാന്ത അവധി ഉൾപ്പെടെ ഒമ്പത് ദിവസം ഒഴിവ് ലഭിച്ചിട്ടും നാട്ടിൽ പോകാൻ കഴിയാത്ത നിരാശ നിരവധി പ്രവാസികൾക്ക് ഉണ്ടായി. ഒരു ലക്ഷത്തിലേറെ കുവൈത്തികൾ അവധി ആഘോഷിക്കാൻ വിദേശത്ത് പോയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.