കുവൈത്ത് സിറ്റി: കോവിഡ് സൃഷ്ടിച്ച നിയന്ത്രണങ്ങളുടെ അകമ്പടിയിൽ പ്രവാസ ലോകത്ത് പരിമിതമായി ഒാണാഘോഷം. ഫ്ലാറ്റുകളിലെ ഒാണസദ്യയും ഏതാനും ഒാൺലൈൻ പരിപാടികളുമായി ഇത്തവണ ഒാണപ്പരിപാടികൾ ഒതുങ്ങി. മലയാളികൾ നടത്തുന്ന റസ്റ്റാറൻറുകളും മറ്റും ഓണസദ്യയും വിവിധതരം പായസങ്ങളും തയാറാക്കിയിരുന്നു. ഒാണസദ്യക്ക് പ്രത്യേക പാക്കേജുകൾതന്നെ ഒരുക്കിയ റസ്റ്റാറൻറുകളുമുണ്ട്. പ്രവൃത്തി ദിവസമായതിനാൽ നിരവധി പേർ ഹോട്ടൽ സദ്യയെ ആശ്രയിച്ചു.
ഒാണത്തിന് ഒഴിച്ചുകൂടാനാവാത്ത പൂക്കളങ്ങളും മലയാളികളുടെ ഫ്ലാറ്റുകളിലും മറ്റു താമസയിടങ്ങളിലും മനോഹര കാഴ്ചയൊരുക്കി. കോവിഡ് പ്രതിസന്ധിയിൽ ഒട്ടും പൊലിമയില്ലാതെയാണ് ഇത്തവണ നാട്ടിലെപോലെത്തന്നെ പ്രവാസ ലോകത്തും ഒാണാഘോഷം അരങ്ങേറിയത്. മുൻവർഷങ്ങളിൽ മൂന്നുമാസത്തോളം നീളുന്നതായിരുന്നു കുവൈത്തിലെ ഒാണാഘോഷം. സാധാരണ ആഗസ്റ്റ് തുടക്കം മുതൽ ആരംഭിക്കുന്ന പരിപാടികൾ ഒക്ടോബർ അവസാനം കഴിഞ്ഞും തുടരാറുണ്ട്. ചെറുതും വലുതുമായി 200ലേറെ കൂട്ടായ്മകൾ ഓണാഘാഷം സംഘടിപ്പിക്കാറുണ്ട്. ഇത്തവണ അതൊന്നുമുണ്ടായില്ല. പ്രമുഖ ഷോപ്പിങ് കോംപ്ലക്സുകളിലും ഹൈപ്പർ മാർക്കറ്റുകളിലും തോരണങ്ങൾ അലങ്കരിക്കുകയും മാവേലിയെ അണിയിച്ച് നിർത്തുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.