കുവൈത്ത് സിറ്റി: പാർപ്പിട പദ്ധതി നിർമാണം പുരോഗമിക്കുന്ന മുത്ലയിൽ 15 പൊട്ടാത്ത ബോം ബുകൾ കണ്ടെത്തി. ഇറാഖ് അധിനിവേശകാലത്തെ അവശിഷ്ടങ്ങളാണ് ഇതെന്ന് കരുതുന്നു. ബോംബുകളുടെ സാധ്യത കണക്കിലെടുത്ത് സൂക്ഷ്മതയോടെയാണ് മുത്ലയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. സദ്ദാമിെൻറ അധിനിവേശകാലത്ത് സ്ഥാപിച്ച കുഴിബോംബുകൾ നീക്കാൻ കുവൈത്ത് ഇതുവരെ 120 കോടി ഡോളർ ചെലവഴിച്ചു. അധിനിവേശം കഴിഞ്ഞ് 28 വർഷത്തിനുശേഷവും കുവൈത്ത് പൂർണമായി കുഴിബോംബ് മുക്തമായിട്ടില്ല. 2003വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കുഴിബോംബ് പൊട്ടിത്തെറിച്ച 170 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1996 മാർച്ച് മുതൽ 2016 നവംബർ അവസാനംവരെ നടന്ന ശുചീകരണ യജ്ഞത്തിൽ കുഴിബോംബ് ഉൾപ്പെടെ 28323 സ്ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി. മൊത്തം 3999 ചതുരശ്ര കിലോമീറ്റർ ചുറ്റളവ് പ്രദേശത്തെ കുഴിബോംബുകളാണ് നിർവീര്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.