കുവൈത്ത് സിറ്റി: ‘മുഹമ്മദ് നബി: കാലം തേടുന്ന വിമോചകൻ’ എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി.
നവംബർ ഒന്നു മുതൽ 15 വരെ നടക്കുന്ന കാമ്പയിെൻറ ഭാഗമായി സൗഹൃദ സംഗമങ്ങൾ, ഓൺലൈൻ ക്വിസ് മത്സരം, പ്രവാചക പ്രകീർത്തന ഗാന മത്സരം, എക്സിബിഷൻ, സമാപന സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. സാൽമിയ, ഫർവാനിയ, അബ്ബാസിയ, അബൂഹലീഫ, ഫഹാഹീൽ എന്നിവിടങ്ങളിൽ നടക്കുന്ന സൗഹൃദ സംഗമങ്ങളിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള മുഖ്യപ്രഭാഷണം നടത്തും.
നവംബർ 15ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ വാഗ്മിയും മോട്ടിവേഷൻ ട്രെയിനറുമായ പി.എം.എ ഗഫൂർ പങ്കെടുക്കും. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.െഎ.ജി വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
മുഹമ്മദ് നബി മാനവകുലത്തിെൻറ സമ്പൂർണ മാതൃകയാണെന്നും അപരിഷ്കൃതരായിരുന്ന ഒരു ജനതയെ 23 വർഷം കൊണ്ട് എല്ലാ മേഖലയിലും പരിഷ്കരിച്ച് സംസ്കാരത്തിെൻറ ഏറ്റവും ഉന്നതിയിലെത്തിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹമെന്നും ഫൈസൽ മഞ്ചേരി പറഞ്ഞു. പ്രവാചകൻ പ്രസരിപ്പിച്ച സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും സമത്വത്തിെൻറയും സന്ദേശം ഏറെ പ്രസക്തമായ കാലമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടനുബന്ധിച്ച് പുറത്തിറക്കിയ ‘ഇദ്ദേഹത്തെ അറിയുക’ എന്ന ലഘുലേഖ മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ അബുഹലീഫ സൗഹൃദ വേദി പ്രസിഡൻറ് എം.കെ. ശ്രീജിത്തിന് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് അധ്യക്ഷത വഹിച്ചു. സിജിൽ ഖിറാഅത്ത് നടത്തി. കാമ്പയിൻ കൺവീനർ എം.കെ. നജീബ് സ്വാഗതവും കെ.ഐ.ജി സെക്രട്ടറി. പി.ടി. ഷാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.