കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളം ഉൾപ്പെടെ വിദേശ ഭാഷകളിലെ ജുമുഅ ഖുതുബ നടത്തുന്ന വരുടെ കാര്യക്ഷമത നിരീക്ഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും.
സമിതി റിപ്പോർട്ട് ഔ ഖാഫ് മന്ത്രാലയത്തിന് സമർപ്പിക്കണമെന്നും ഔഖാഫ്-മതകാര്യ മന്ത്രി ഫരീദ് അൽ ഇമാദി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഔഖാഫ് മന്ത്രാലയത്തിെൻറ അനുമതിയോടെയാണ് രാജ്യത്ത് ഖുതുബക്ക് അനുമതി നൽകുന്നത്. മന്ത്രാലയത്തിെൻറ അംഗീകാരമുള്ള സമൂഹത്തിലെ അംഗങ്ങൾക്ക് അവർ ഒത്തുകൂടുന്ന പള്ളിയിൽ അവരുടെ ഭാഷയിൽ ഖുതുബ നിർവഹണത്തിന് അനുമതി നൽകിവരുന്നു.
മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ജുമുഅ ഖുതുബയുള്ള പള്ളികൾ കുവൈത്തിലുണ്ട്.
പള്ളികളുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ ഖുതുബ നിർവഹിക്കുന്നവരും അവരുടെ സഹായിയും പൂർണമായി പാലിക്കണമെന്ന് നിർദേശമുണ്ട്.
ബിരുദധാരിയായിരിക്കണം. ഖുർആനിലെ ഏതാനും ഭാഗം ഹൃദിസ്ഥമാക്കിയവരും തെറ്റുകൂടാതെ പാരായണം ചെയ്യാൻ അറിയുന്നവരുമാകണം, തീവ്രവാദം പ്രോത്സാഹിപ്പിക്കാത്ത മിതവാദിയാകണം, അറബി സംസാരിക്കാനും വായിക്കാനും അറിയണം തുടങ്ങിയവയാണ് നിബന്ധനകൾ.
എല്ലാ അറബി ഇതര ഭാഷകളിലെയും ഖുതുബ നിരീക്ഷിക്കേണ്ട ചുമതല സമിതിക്കാണ്.
മന്ത്രാലയം നടത്തുന്ന കോഴ്സുകളിൽ പങ്കെടുക്കാൻ ഖത്തീബും സഹായിയും ബാധ്യസ്ഥനാണെന്നും നിബന്ധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.