സാന്ത്വനം കുവൈത്ത് നിർമിച്ചുനൽകിയ വീടിന്‍റെ താക്കോൽദാനം ടി. സിദ്ദീഖ് എം.എൽ.എ  നിർവഹിക്കുന്നു

മോഹനനും കുടുംബത്തിനും ഇനി 'സാന്ത്വനത്തിൽ' അന്തിയുറങ്ങാം

കുവൈത്ത് സിറ്റി: 2018 ലെ മഹാപ്രളയത്തിൽ പുരയിടം പൂർണമായും തകർന്ന വയനാട് പുത്തുമല സ്വദേശി മോഹനനും കുടുംബത്തിനും സാന്ത്വനം കുവൈത്തിന്‍റെ കൈത്താങ്ങ്.

സാന്ത്വനത്തിന്‍റെ സഹായത്തോടെ നിർമിച്ച വീടിന്‍റെ താക്കോൽ ദാനം ഞായറാഴ്ച രാവിലെ ഒമ്പതിന് ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു.

വീടിനുപുറമെ ജീവനോപാധിക്കായി മൃഗപരിപാലനത്തിനും സഹായം നൽകിയ സാന്ത്വനം കുവൈത്തിനോടുള്ള നന്ദി സൂചകമായി വീടിന് 'സാന്ത്വനം'എന്ന പേര് നൽകി മോഹനനും കുടുംബവും. താക്കോൽദാന ചടങ്ങിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്‍റ് സഹദ്, സാന്ത്വനത്തിന്‍റെ പ്രതിനിധികളായ അബ്ദുൽ സത്താർ, മുജീബ് എന്നിവരും പങ്കെടുത്തു.

21 വർഷമായി രോഗങ്ങൾമൂലവും മറ്റു ദുരിതങ്ങളാലും കുവൈത്തിലും നാട്ടിലും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് മുടങ്ങാതെ സഹായം നൽകിവരുന്നതായും സാന്ത്വനം ഭാരവാഹികൾ അറിയിച്ചു

Tags:    
News Summary - Mohan and family are now in 'Santwanam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.