വിദേശകാര്യ മന്ത്രി ശൈഖ്
സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: കുവൈത്തിന്റെ മാനുഷിക സഹായവുമായി ബന്ധപ്പെട്ട് ലബനീസ് സാമ്പത്തിക വാണിജ്യമന്ത്രി അമിൻ സലാമിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. മാനുഷിക സഹായവുമായി ബന്ധപ്പെട്ട് എങ്ങനെയാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്നതിനെ കുറിച്ച് കുവൈത്തിന് വേണ്ടത്ര ധാരണയില്ലെന്നായിരുന്നു ലബനീസ് മന്ത്രിയുടെ പ്രസ്താവന.
അമിൻ സലാമിന്റെ പ്രസ്താവന തള്ളിയ വിദേശകാര്യ മന്ത്രി, അത് രാഷ്ട്രീയ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കി. ബൈറൂത് തുറമുഖ ബോംബ് സ്ഫോടനത്തിന്റെ വേദനാജനകമായ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് മന്ത്രി സലാമിന്റെ പ്രസ്താവനയെന്ന് ശൈഖ് സലീം സൂചിപ്പിച്ചു.
അറബ് സാമ്പത്തിക വികസനത്തിനായുള്ള വായ്പയിലൂടെ 1969ൽ കുവൈത്ത് ധനസഹായം നൽകിയാണ് അതിന്റെ നിർമാണം. സഹോദര ജനവിഭാഗങ്ങളെയും രാജ്യങ്ങളെയും പിന്തുണക്കുന്നതിന്റെ ചരിത്രപരമായ റെക്കോഡ് കുവൈത്തിനുണ്ട്. എന്നാൽ, തീരുമാനങ്ങളെടുക്കുന്നതിലും ആഭ്യന്തര കാര്യങ്ങളിലും ഏത് ഇടപെടലും രാജ്യം ശക്തമായി നിരാകരിക്കുന്നു. ഇതിനാൽ, ഉഭയകക്ഷി ബന്ധം നിലനിർത്താനുള്ള താൽപര്യത്താൽ പ്രസ്താവന പിൻവലിക്കാനും വിദേശകാര്യ മന്ത്രി ലബനാൻ മന്ത്രിയോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.