അടുത്തദിവസങ്ങളിലും അവസരമുണ്ടെന്നും കോവിഡ് പ്രോേട്ടാകോൾ പാലിക്കണമെന്നും അധികൃതർ കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് അറവുശാലയിൽ വൻ തിരക്ക് അനുഭവപ്പെട്ടു. പെരുന്നാൾ ദിവസം ആയിരക്കണക്കിനാളുകളാണ് ബലിമൃഗത്തെ വാങ്ങാനെത്തിയത്. അടുത്ത ദിവസങ്ങളിലും ബലിയർപ്പിക്കാൻ അവസരമുണ്ടെന്നും എല്ലാവരും ഒരുമിച്ചെത്തി തിരക്ക് കൂേട്ടണ്ടതില്ലെന്നും അധികൃതർ അഭ്യർഥിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് അധികൃതർ ഇത്തരത്തിൽ അഭ്യർഥിച്ചത്. ഒരു ബലിമൃഗത്തെ വാങ്ങാൻ ഒരാൾ മാത്രമേ വരാൻ പാടുള്ളൂ. കുട്ടികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. മാസ്ക് നിർബന്ധമാണ്. അതിനിടെ അനധികൃത അറവുകേന്ദ്രങ്ങളിൽ അധികൃതർ പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലായി നിരവധിപേർ പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.