തലാൽ അൽ റാഷിദി മത്സരത്തിൽ
കുവൈത്ത് സിറ്റി: കെയ്റോയിൽ സമാപിച്ച ഇന്റർനാഷനൽ ഷൂട്ടിങ് ഫെഡറേഷൻ ലോകകപ്പിന്റെ ട്രാപ് പുരുഷന്മാരുടെ മത്സരത്തിൽ കുവൈത്ത് ഷൂട്ടർ തലാൽ അൽ റാഷിദി നാലാം സ്ഥാനത്തെത്തി. വരും ടൂർണമെന്റുകൾക്കായി തയാറെടുപ്പിലാണെന്നും 2024ലെ പാരിസ് ഒളിമ്പിക്സിൽ സ്ഥാനം പിടിക്കുകയും മെഡൽ നേടുകയുമാണ് ലക്ഷ്യമെന്നും തലാൽ അൽ റാഷിദി പറഞ്ഞു. കുവൈത്തിനും അറബ് ഷൂട്ടിങ് സ്പോർട്സിനും ഇത് വലിയ നേട്ടമാണെന്ന് ചാമ്പ്യൻഷിപ്പിനുള്ള കുവൈത്ത് പ്രതിനിധി സംഘം തലവൻ നെദാൽ ഉമർ പറഞ്ഞു. ഒളിമ്പിക് ചാമ്പ്യന്മാരുമായി മത്സരിച്ച് ലഭിച്ച നേട്ടത്തിൽ കുവൈത്ത് ഷൂട്ടർ അൽ മുദാഫ് ആഹ്ലാദം പ്രകടിപ്പിച്ചു.
കുവൈത്തിന്റെ നാലാം സ്ഥാനം എല്ലാ അറബ് രാജ്യങ്ങൾക്കും അഭിമാനിക്കാവുന്ന ഫലമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ നേട്ടം കുവൈത്തിനെ ഷൂട്ടിങ് കായികരംഗത്തെ മികച്ച ലോക രാജ്യങ്ങളിലൊന്നായി അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ ചെക്ക് ഷൂട്ടർ ജിറി ലിപ്ടക് സ്വർണവും ഇറ്റാലിയൻ ഷൂട്ടർ മാസിമോ ഫാബ്രിസി വെള്ളിയും ആസ്ട്രേലിയൻ ഷൂട്ടർ ജെയിംസ് വില്ലെറ്റ് വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.