കുവൈത്ത് സിറ്റി: മുൻവർഷങ്ങളിലെപ്പോലെ ഇത്തവണയും റമദാനിൽ ഹൃദ്യമായ വിഡിയോ പുറത്തിറക്കി കുവൈത്തിലെ ടെലികോം കമ്പനിയായ സൈൻ. കോവിഡ് കാലത്തെ റമദാൻ വിശേഷങ്ങളാണ് ഇത്തവണ പ്രതിപാദിക്കുന്നത്. ‘ദൈവം നമ്മെ കൈവിടില്ല’ തലക്കെട്ടിലുള്ള വിഡിയോയിൽ കോവിഡ് പ്രതിസന്ധിയെ അതിജയിച്ച് നാം മുന്നോട്ടുപോവുമെന്ന ശുഭപ്രതീക്ഷ പങ്കുവെക്കുന്നു. രണ്ടാഴ്ചകൊണ്ട് 1.3 കോടി ആളുകളാണ് യൂട്യൂബിൽ വിഡിയോ കണ്ടത്. ജാലകവാതിൽ തുറന്നുനോക്കുന്ന കൊച്ചുകുട്ടിയുടെ മുന്നിൽ അടഞ്ഞ സ്കൂൾ വാതിലും ആളൊഴിഞ്ഞ കളിമുറ്റവും.
‘ഞാൻ ഉമ്മയോട് ചോദിച്ചു, എന്താണ് പ്രശ്നം, എല്ലാവരും എവിടെ പോയി’ ഇങ്ങനെ തുടങ്ങുന്ന വരികൾക്ക് ഹൃദ്യമായ ദൃശ്യങ്ങൾ ചാരുതയേറ്റുന്നു. മാനുഷിക മൂല്യങ്ങൾതന്നെയാണ് വിഡിയോയുടെ ഹൈലൈറ്റ്. ലോക്ഡൗണിൽ വീട്ടിലിരിക്കേണ്ടിവരുന്നവർക്ക് സഹായങ്ങൾ എത്തിച്ചുനൽകേണ്ടതിെൻറയും ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതിെൻറയും ആവശ്യകത രണ്ടര മിനിറ്റിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. റമദാനിൽ ‘സൈൻ’ പുതിയ സന്ദേശങ്ങളുമായി എത്താറുണ്ട്.
2018ൽ ലോകനേതാക്കളെ ഇഫ്താറിന് ക്ഷണിക്കുന്ന ഫലസ്തീൻ ബാലെൻറ ദൃശ്യങ്ങളുമായി എത്തിയ വിഡിയോ അന്താരാഷ്ട്ര തലത്തിൽതന്നെ ശ്രദ്ധനേടിയിരുന്നു. ഫലസ്തീനിെൻറ ദുരിതാവസ്ഥയിലേക്ക് ലോകത്തിെൻറ ശ്രദ്ധക്ഷണിക്കാൻ പര്യാപ്തമായിരുന്നു വിഡിയോ. ഇത്തവണ സൈൻ കുവൈത്ത് ടീമിെൻറ ആശയം ആവിഷ്കരിച്ചത് കുവൈത്തിലെ ജോയ് പ്രൊഡക്ഷൻ ആയിരുന്നു. ലബനാൻ പൗരനായ സാമിൽ അബൂദ് ആണ് സംവിധാനം ചെയ്തത്. ഹിബ ഹമദയുടെ വരികൾക്ക് ബഷാർ അൽ ശത്തി സംഗീതം നൽകി. സമൂഹമാധ്യമങ്ങളിൽ നല്ല അഭിപ്രായമാണ് സന്ദേശ വിഡിയോക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.