കുവൈത്ത് സിറ്റി: യു.എസ്- ഇറാൻ താൽകാലിക വെടിനിർത്തലിന് പിറകെ രാജ്യത്ത് സമാധാന പ്രതീക്ഷ. വ്യാഴാഴ്ച കുവൈത്ത് ശാന്തമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിയുക്ത മേഖലകളിൽ സൈനിക നീക്കമോ സംഭവവികാസങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യ സുരക്ഷ സംരക്ഷിക്കുന്നതിനും ഏതെങ്കിലും നടപടി ഉണ്ടായാൽ ഉടനടി പ്രതികരിക്കുന്നതിനും സായുധ സേന ഉയർന്ന ജാഗ്രത തുടരുകയാണ്. രാജ്യത്തെ സ്ഥിതിഗതികൾ സുസ്ഥിരവും സുരക്ഷിതവും നിയന്ത്രണത്തിലുമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടാനും സുരക്ഷ-സൈനിക സ്ഥാപനങ്ങൾക്ക് കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. മുൻ ആക്രമണങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട 17 അവശിഷ്ട റിപ്പോർട്ടുകൾ വ്യാഴാഴ്ച കൈകാര്യം ചെയ്തതു. ഇതോടെ ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷമുള്ള ഇത്തരം കേസുകളുടെ എണ്ണം 793 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.