പൊതുമാപ്പ്: ഇതുവരെ രജിസ്റ്റർചെയ്തത് 20000ത്തോളം പേർ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തത് 20,000ത്തോളം പേർ. ഏപ്രിൽ ഒന്നുമുതലാണ് രാജ്യത്ത് പൊതുമാപ്പ് രജിസ്ട്രേഷൻ ആരംഭിച്ചത്. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഇൗജിപ്ത് എന ്നീ രാജ്യക്കാർക്ക് ആദ്യ 20 ദിവസങ്ങളിലായി രജിസ്ട്രേഷൻ നടത്തി. തുടർന്ന് എല്ലാ രാജ്യക്കാർക്കുമാണ് ഇപ്പോൾ രജ ിസ്ട്രേഷൻ. നിലവിലെ തീരുമാനപ്രകാരം ഏപ്രിൽ 30ന് അവസാനിക്കും.
അതേസമയം, രജിസ്ട്രേഷൻകേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ നീട്ടാനും സാധ്യതയുണ്ട്. സമയം നീട്ടണമെന്ന് വിവിധ രാജ്യങ്ങളുടെ എംബസികൾ ആവശ്യപ്പെട്ടതായാണ് വിവരം.

ശ്രീലങ്ക ഒൗദ്യോഗികമായിത്തന്നെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടു. ഇനിയും ഏറെ ആളുകൾ രജിസ്റ്റർ ചെയ്യാൻ തയാറായി പുറത്തുണ്ട്. 2018 ജനുവരിയിലാണ് കുവൈത്ത് അവസാനമായി പൊതുമാപ്പ് അനുവദിച്ചത്.
മൂന്നുമാസത്തോളം അനുവദിച്ചിട്ടും 57000 ആളുകൾ മാത്രമാണ് അന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. പൊതുമാപ്പ് പ്രഖ്യാപിക്കുേമ്പാൾ 154000 പേരാണ് ഇഖാമയില്ലാതെ കഴിഞ്ഞിരുന്നത്. അന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത ലക്ഷത്തിന് മുകളിൽ ആളുകൾ അനധികൃത താമസക്കാരായി ഇപ്പോൾ കുവൈത്തിലുണ്ട്.

സൗജന്യമായി വിമാന ടിക്കറ്റ് നൽകുന്നതും കുവൈത്തിലെ നിലവിലെ തൊഴിൽ പ്രതിസന്ധികളും കാരണം കൂടുതൽ ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, വലിയൊരു വിഭാഗം അനധികൃത താമസക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നിട്ടില്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് നിയമപരമായ മാർഗത്തിൽ കുവൈത്തിലേക്ക് തിരിച്ചുവരാൻ തടസ്സമില്ല. എന്നാൽ, യാത്രവിലക്കോ കോടതി വ്യവഹാരങ്ങളോ ഉള്ളവർക്ക് താമസകാര്യ ജനറൽ അഡ്മിനിസ്ട്രേഷനെ സമീപിച്ച് കേസിൽ പുനഃപരിശോധന ആവശ്യപ്പെടാം. നിശ്ചിത സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.