കുവൈത്ത് സിറ്റി: കുവൈത്തിൽ ജയിലിലായിരുന്ന ഫിലിപ്പീൻസ് പൗരന്മാരെ നാടുകടത്തി. തൽഹ നാടുകടത്തൽകേന്ദ്രത്തിൽ ക ഴിഞ്ഞിരുന്ന 151 ഫിലിപ്പീനി വനിതകെളയും 16 പുരുഷന്മാരെയുമാണ് നാടുകടത്തിയത്. ഒളിച്ചോടിയ 41 ഗാർഹികത്തൊഴിലാളികള െയും മാൻപവർ അതോറിറ്റിക്കു മുന്നിൽ കീഴടങ്ങിയ 91 അനധികൃത താമസക്കാരെയും ഇതോടൊപ്പം നാടുകടത്തി. ബുധനാഴ്ച ഉച്ചക്ക് 1.30നാണ് കുവൈത്ത് എയർവേസ് ടെർമിനലിൽനിന്ന് ഇവർ വിമാനം കയറിയത്.
ഫിലിപ്പീൻസ് എംബസിയുമായി സഹകരിച്ചാണ് കുവൈത്ത് അധികൃതർ തൊഴിലാളികളെ തിരിച്ചയക്കാൻ നടപടി സ്വീകരിച്ചത്. കുവൈത്താണ് വിമാനം ഏർപ്പെടുത്തിയതും യാത്രാചെലവ് വഹിച്ചതും. നേരേത്ത തൊഴിലാളികളെ സ്വീകരിക്കുന്നതിന് ഫിലിപ്പീൻസ് നിബന്ധന വെച്ചിരുന്നു. ഇവർ കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിബന്ധന. രാജ്യത്തെ ജയിലുകൾ നിറഞ്ഞതിനെ തുടർന്നാണ് അതത് രാജ്യങ്ങൾക്ക് തടവുകാരെ കൈമാറി തിരക്ക് കുറക്കാൻ തീരുമാനിച്ചത്.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഏതാനും തടവുകാരെ അതത് രാജ്യങ്ങൾ അംഗീകരിക്കുന്ന മുറക്ക് വൈകാതെ കയറ്റി അയക്കാനിരിക്കുകയാണ്. ഇന്ത്യയും തിരിച്ചുവരുന്നവർ വൈറസ് മുക്തമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുകയും ജയിലിൽ നല്ലനടപ്പിലുമായിരുന്ന 115 തടവുകാരെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.