കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ ദിനാഘോഷ ഭാഗമായി അമീരി കാരുണ്യ പ്രകാരം ശിക്ഷയിളവ ് ലഭിക്കുന്ന തടവുകാരുടെ പട്ടിക അടുത്ത ആഴ്ച അമീരി ദീവാന്‍ കൈമാറും. ഇളവ് ലഭിക്കുന്ന തടവുകാർ ദേശീയ ദിനമായ ഫെബ്രുവരി 25ന് മുമ്പ് പുറത്തിറങ്ങില്ല എന്നാണ് റിപ്പോർട്ട്. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതി പട്ടിക തയാറാക്കി വരുന്നുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും ഇളവ് ലഭിക്കും.
തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകില്ല. അതിനിടെ അധിനിവേശകാലത്ത് ഇറാഖിനെ പിന്തുണച്ച തടവുകാരെ വിട്ടയക്കണമെന്ന നിർദേശം അമീരി കാരുണ്യ സമിതി അമീരി ദീവാന്‍ സമർപ്പിക്കും എന്ന് അറിയുന്നു. നേരത്തേ ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട നിർദേശം തള്ളിയിരുന്നു. കഴിഞ്ഞ വർഷം 706 തടവുകാർക്ക് ഇളവ് നൽകി. ഇത് 10 വർഷ കാലയളവിലെ കുറഞ്ഞ എണ്ണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.