കുവൈത്ത് സിറ്റി: കുവൈത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്ക് തട യിടാൻ നിയമനിർമാണത്തിന് സാധ്യത. വ്യാജ അക്കൗണ്ടുകൾ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ക്ക് കാരണമാകുന്നു എന്ന് വിലയിരുത്തിയാണ് ഇത്തരമൊരു നീക്കം. ഈ വിഷയത്തിൽ പാർലമെൻറി നും സർക്കാറിനും ഒരേ നിലപാടാണെന്നും അൽറായി ദിനപത്രം റിപ്പോർട്ട് ചെയ്തു. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ പാർലമെൻറിൽ കരട് ബിൽ തയാറായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. സമാന്തരമായി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ സർക്കാർ തലത്തിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തിെൻറയും സമൂഹത്തിെൻറയും സുരക്ഷക്കും കെട്ടുറപ്പിനും വിഘാതമാകുന്ന പൊതുപ്രശ്നത്തിൽ പാർലമെൻറും സർക്കാറും ഒരേ ദിശയിൽ സഞ്ചരിക്കുന്നതായാണ് വിവരം. അടുത്ത പാർലമെൻറ് സമ്മേളനത്തിൽ സോഷ്യൽ മീഡിയ ദുരുപയോഗം സംബന്ധിച്ച കരട് പ്രമേയം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് എം.പിമാർ. വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാനുള്ള കരട് ബിൽ തയാറായി വരുന്നതായും സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ബിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാമെന്നും ഖലീൽ അബുൽ എം.പി പറഞ്ഞു.
വ്യാജ പ്രഫൈലുകൾ തടയുന്നതും എന്നാൽ, ഔദ്യോഗിക അക്കൗണ്ടുകളെ ബാധിക്കാത്തതുമായ നിയന്ത്രണങ്ങളാണ് നടപ്പാക്കേണ്ടതെന്നും എം.പിമാർ അഭിപ്രായപ്പെട്ടു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന സൈറ്റുകളും അക്കൗണ്ടുകളും തടയുന്നതിൽ ടെലി കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും എം.പിമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.