കുവൈത്ത് സിറ്റി: പിതൃഅമീർ ശൈഖ് സഅദ് അൽ അബ്ദുല്ല അൽ സാലിം അസ്സബാഹിെൻറ ഓർമദിനം ഒര ിക്കൽകൂടി കടന്നുവരുമ്പോൾ പ്രിയ നേതാവിനെ സ്മരിക്കുകയാണ് കുവൈത്തി ജനത. പിതൃ അമീ ർ എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് സഅദ് അൽ അബ്ദുല്ല അൽ സാലിം അസ്സബാഹ് മരിച്ചിട്ട് തിങ് കളാഴ്ചത്തേക്ക് 11 വർഷം പൂർത്തിയാകുന്നു. 2008 മേയ് 13നാണ് ശൈഖ് സഅദ് ഇഹലോകവാസം വെടിഞ്ഞ ത്. മാതാവ് വഴിക്ക് ഇന്ത്യയുമായി കുടുംബ ബന്ധമുള്ള ശൈഖ് സഅദ് അൽ അബ്ദുല്ല അൽസാലിം അസ്സബാഹ് ഇന്ത്യൻ പ്രവാസി സമൂഹത്തോട് ഏറെ വാത്സല്യം പുലർത്തിയിരുന്ന ഭരണാധികാരി കൂടിയായിരുന്നു.
അവസാനനാളിൽ അദ്ദേഹം ഏറെ നാളുകൾ ചെലവഴിച്ചത് ന്യൂഡൽഹിയിലെ വീട്ടിലായിരുന്നുവെന്നതും ഇന്ത്യയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധമാണ് വ്യക്തമാക്കുന്നത്.
ആധുനിക കുവൈത്തിനെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളാണ് അദ്ദേഹം. കുവൈത്തിെൻറ 14ാം ഭരണാധികാരി സ്വാതന്ത്ര്യത്തിെൻറയും ഭരണഘടനയുടെയും പിതാവെന്ന് അറിയപ്പെട്ടിരുന്ന ശൈഖ് അബ്ദുല്ല അൽ സാലിമിെൻറ മൂത്തമകനാണ് ശൈഖ് സഅദ് അൽ അബ്ദുല്ല. സദ്ദാം ഹുസൈൻ കുവൈത്ത് പിടിച്ചടക്കിയപ്പോൾ കുവൈത്ത് കിരീടാവകാശിയായിരുന്നു അദ്ദേഹം. മാതൃരാജ്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് അന്നത്തെ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽജാബിർ അസ്സബാഹിന് കരുത്തുനൽകി. നയതന്ത്രനീക്കങ്ങളുടെ ചുക്കാൻപിടിച്ചത് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ശൈഖ് സഅദ് അൽ അബ്ദുല്ല അൽസാലിം അസ്സബാഹ് ആയിരുന്നു. 1930ൽ ജനിച്ച ശൈഖ് സഅദ് അൽ മുബാറകിയ സ്കൂളിലും സാൻറ്ഹസ്റ്റ് റോയൽ മിലിട്ടറി അക്കാദമിയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
1962ൽ ആഭ്യന്തര മന്ത്രിയായ അദ്ദേഹം 1978ൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി നിയോഗിക്കപ്പെട്ട ശേഷം 2003 വരെ ഇൗ പദവികളിൽ തുടർന്നു. 11 മന്ത്രിസഭകളിലായി നിരവധി പദവികൾ അദ്ദേഹം വഹിച്ചു. ഈ കാലയളവിലാണ് ഇന്ന് കാണുന്ന പുരോഗതിയിലേക്ക് കുവൈത്ത് ചുവടുവെച്ചത്. പ്രധാനമന്ത്രിയുടെയും കിരീടാവകാശിയുടെയും സ്ഥാനങ്ങൾ വിഭജിച്ചപ്പോൾ 2003ൽ പ്രധാനമന്ത്രി പദവി ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന് കൈമാറി ശൈഖ് സഅദ് കിരീടാവകാശിയുടെ സ്ഥാനത്ത് തുടർന്നു. 2006ൽ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വേർപാടിനെ തുടർന്ന് 14ാമത് അമീറായി അവരോധിക്കപ്പെട്ടു. എന്നാൽ, അനാരോഗ്യം കാരണം ദിവസങ്ങൾക്കകം സ്ഥാനമൊഴിഞ്ഞ അദ്ദേഹം പിന്നീട് പിതൃഅമീർ എന്ന പേരിലാണ് അറിയപ്പെട്ടത്. രാജ്യനിവാസികൾ ഏറെ വൈകാരികതയോടെയാണ് പിതൃഅമീറിനെ സ്മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.