കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് നാലു മാസത്തിനകം ഇഖാമ പരിശോധനയിൽ പിടിയിലായവ ർ, വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ, കോടതി നാടുകടത്തൽ വിധിച്ചവർ എന്നിവർ ഉ ൾപ്പെടെ 4500 വിദേശികളെ നാടുകടത്തി. ജനുവരി ഒന്നുമുതൽ ഏപ്രിൽ 30 വരെ നാടുകടത്തിയവരുട െ കണക്കാണ് താമസകാര്യ വകുപ്പ് പുറത്തുവിട്ടത്. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യാക്കാരാണ് കൂടുതല്‍.
ഇൗജിപ്തുകാർ, ഫിലിപ്പീനികൾ, ഇത്യോപ്യക്കാർ, ബംഗ്ലാദേശികൾ, ശ്രീലങ്കക്കാർ എന്നിവരാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ. അമേരിക്കക്കാരും ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. മദ്യം, മയക്കുമരുന്നു കേസുകളിലകപ്പെട്ടവരാണ് കയറ്റി അയച്ചവരിലധികവും. താമസനിയമം ലംഘിച്ചവർ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ,
സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ എന്നിവരും പട്ടികയിലുണ്ട്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ 17,000 പേരെയാണ് നാടുകടത്തിയത്. 2016ൽ 19730 പേരെയും 2017ൽ 29000 പേരെയുമാണ് നാടുകടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.