കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷക്ക് തുടക്ക മായി. അഞ്ചു മുതൽ 11ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ചൊവ്വാഴ്ച പരീക്ഷ ആരംഭിച്ചത്. അതേസമയം, മുൻകാലങ്ങളിൽ ഇല്ലാത്തവിധം ശക്തമായ ദേഹ പരിശോധന നടത്തിയാണ് വിദ്യാർഥികളെ പരീക്ഷ ഹാളിലേക്ക് കടത്തിവിടുന്നത്.
മൊബൈൽ ഫോൺ, ടാബ് ഉൾപ്പെടെ ഉപകരണങ്ങൾ കൊണ്ടുപോകുന്നത് തടയാനാണ് ദേഹ പരിശോധന. പരീക്ഷയിൽ വിദ്യാർഥികൾ കോപ്പിയടിക്കുന്നതുൾപ്പെടെ ക്രമക്കേടുകൾ കഴിഞ്ഞ വർഷം വിവാദമായിരുന്നു. ഇതേതുടർന്നാണ് പുതിയ നടപടി. അതിനിടെ, ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് വിദ്യാർഥികളെ ദേഹ പരിശോധന നടത്തുന്നതിനോട് പല സ്കൂളുകളും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.