കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന വി ദേശികളിൽ 72 ശതമാനവും സർവകലാശാല ബിരുദമില്ലാത്തവർ. സ്വദേശിവത്കരണവുമായി ബന് ധപ്പെട്ട് കഴിഞ്ഞദിവസം പാർലമെൻറിൽ നടന്ന ചർച്ചയിൽ സംസാരിക്കവെ സാമ്പത്തികകാര്യ മന്ത്രി മർയം അൽ അഖീൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2018 ഡിസംബർ വരെയുള്ള കണക്കാണിത്. 20,50,826 വിദേശികളാണ് സ്വകാര്യ മേഖലയിൽ ആകെ ജോലിചെയ്യുന്നത്. പൊതുമേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 3,49,555 ആണ്. ഇതിൽ 77.91 ശതമാനവും കുവൈത്തികളാണ്. ഈ മേഖലയിൽ വിദേശ ജീവനക്കാരുടെ തോത് 21.47 ശതമാനവും ബിദൂനികളുടേത് വെറും 0.62 ശതമാനവുമാണ്.
വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സ്റ്റാർ ഹോട്ടലുകൾ തുടങ്ങിയ സ്വകാര്യ മേഖലയിലാണ് കൂടുതൽ വിദേശികളും ജോലിചെയ്യുന്നത്. കെട്ടിട-നിർമാണ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ തോത് 13 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.