കുവൈത്ത് സിറ്റി: ട്വിറ്ററിലൂടെ സൗദിക്കെതിരെ മോശം പരാമർശം നടത്തിയ കുവൈത്ത് പൗരന് കോടതി മൂന്നുവർഷം കൂടി തടവുശിക്ഷ വിധിച്ചു. അബ്ദുല്ല അൽ സാലിഹ് എന്ന കുവൈത്ത് പൗര നെതിരെയാണ് വിധി. നേരത്തേ നാല് കേസുകളിലായി 33 വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം ശിക്ഷയനുഭവിക്കാതെ രാജ്യത്തിന് പുറത്താണുള്ളത്. പ്രതിയുടെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
സൗദി, യു.എ.ഇ, ബഹ്ൈറൻ എന്നീ രാജ്യങ്ങൾക്കെതിരായ പരസ്യ പ്രതികരണത്തിെൻറ പേരിൽ കോടതി ശിക്ഷിച്ച അബ്ദുല്ല അൽ സാലിഹ് ഇപ്പോൾ ബ്രിട്ടനിലാണുള്ളത്. കുവൈത്തിലേക്ക് തിരിച്ചുവരാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇയാൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.