കുവൈത്ത് സിറ്റി: പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഒഴിവാക്കിയതിനെ തുടർന്നുണ്ടായ ആ ശങ്കയും അനിശ്ചിതത്വവും തീർക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ബോധവത്കരണം ആരംഭി ച്ചു. ഇതിെൻറ ഭാഗമായി തുടർനടപടികളെക്കുറിച്ച നിർദേശങ്ങൾ അടങ്ങിയ ബ്രോഷർ ഞായറാഴ്ച വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരാണ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പിനു കീഴിൽ ആറ് ഗവർണറേറ്റുകളിൽ നിർദേശങ്ങളടങ്ങിയ ബുക്ക്ലെറ്റുകൾ വിതരണം നടത്തിയത്. വിദേശികളുടെ സംശയങ്ങൾക്ക് മറുപടി പറയാനും ഉദ്യോഗസ്ഥർ സമയം കണ്ടെത്തി. പുതിയ വിസകളിൽ വരുന്നവർ, വിസ പുതുക്കേണ്ടിവരുന്നവർ എന്നിവരുടെ പാസ്പോർട്ടുകളിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് മാർച്ച് 10 മുതൽ നിർത്തിവെച്ചിരുന്നു. പകരം മുഴുവൻ ഇഖാമ വിവരങ്ങളും സിവിൽ ഐഡി കാർഡുകളിൽ ഉൾക്കൊള്ളിക്കുന്ന രീതിയാണ് പ്രാബല്യത്തിലായത്. പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിച്ചിട്ടില്ലാത്തവർ യാത്രപോകുമ്പോൾ കാലാവധിയുള്ള പാസ്പോർട്ടിനു പുറമെ സിവിൽ ഐഡിയും കൂടെ കരുതണം.
ഇവർ പാസ്പോർട്ടിലെയും സിവിൽ െഎഡിയിലെയും പേരുകളിൽ സ്പെല്ലിങ് വ്യത്യാസമില്ലെന്ന് ഉറപ്പുവരുത്തണം. നാട്ടിൽവെച്ച് സിവിൽ ഐഡി നഷ്ടപ്പെട്ടാൽ അതത് രാജ്യത്തെ കുവൈത്ത് എംബസിയെ സമീപിച്ച് പ്രത്യേക അനുമതിപത്രം ഉണ്ടാക്കിയാൽ അത് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാം. പാസ്പോർട്ടിലെയും സിവിൽ െഎഡിയിലെയും പേരിൽ സ്പെല്ലിങ് വ്യത്യാസമുണ്ടാവുന്നത് പുതിയ സാഹചര്യത്തിൽ യാത്രക്ക് പ്രയാസം സൃഷ്ടിക്കും. അറബിയിലെയും ഇംഗ്ലീഷിലെയും പേരുകൾ പരിശോധിക്കണം. കമ്പ്യൂട്ടർ സംവിധാനത്തിൽ പരിശോധിക്കുേമ്പാൾ അക്ഷരവ്യത്യാസം പ്രശ്നമാകും. അതേസമയം, നിലവിൽ പാസ്പോർട്ടുകളിൽ ഇഖാമ സ്റ്റിക്കർ പതിച്ച വിദേശികൾക്ക് സിവിൽ ഐഡി വിവരങ്ങളിൽ മാറ്റംവരുത്തേണ്ട ആവശ്യമില്ല. ഇവർ ഇനി ഇഖാമ പുതുക്കുന്ന ഘട്ടത്തിൽ തെറ്റില്ലെന്ന് ഉറപ്പാക്കിയാൽ മതി. 1889988 എന്ന ഹോട്ട്ലൈൻ നമ്പറിൽ രാവിലെ എട്ടു മുതൽ ഉച്ച ഒരുമണിവരെ വിളിച്ചാൽ സംശയങ്ങൾ തീർക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.