കുവൈത്ത് സിറ്റി: നവംബറിൽ രാജ്യത്തുണ്ടായ മഴക്കെടുതി കാലത്ത് സ്തുത്യർഹമായ ദുരിതാ ശ്വാസ പ്രവർത്തനം കാഴ്ചവെച്ച ജീവനക്കാർക്ക് പാരിതോഷികമായി പ്രത്യേക അലവൻസ് നൽകുമെന്ന് ജല-വൈദ്യുതി മന്ത്രി ഡോ. ഖാലിദ് അൽ ഫാദിൽ. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മഴക്കെടുതി കാലത്ത് പല മേഖലകളിലും ജീവനക്കാർ കാണിച്ച സേവനം ജനങ്ങളുടെ ദുരിതങ്ങൾ കുറക്കാൻ ഇടയാക്കിയിട്ടുണ്ട്. ഫഹാഹീൽ, അഹ്മദി പോലുള്ള ദുരിതം കൂടുതലുണ്ടായ മേഖലകളിൽ രാപ്പകൽ ഭേദമില്ലാതെ ജീവനക്കാർ രംഗത്തുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.