കുവൈത്ത് സിറ്റി: അനധികൃത പാർക്കിങ് പിടികൂടാൻ ഗതാഗത വകുപ്പ് പ്രത്യേക പട്രോളിങ ് വാഹനം ഏർപ്പെടുത്തി. കാമറ ഘടിപ്പിച്ച ഇവ ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അനധികൃത പാർക്കിങ് പതിവായ സ്ഥലങ്ങളിൽ ഇൗ വാഹനത്തിൽ ചുറ്റിസഞ്ചരിച്ച് നിയമലംഘനങ്ങൾ രേഖപ്പെടുത്തും. അംഗപരിമിതർക്കായി നിശ്ചയിച്ച പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തിയിടുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. ഒരുമാസം തടവോ 100 ദീനാർ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ട്രാഫിക് കാമറകൾ പൊതുവെ പ്രധാന റോഡുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്.
എന്നാൽ, ഇടറോഡുകളിലും ഉൾപ്രദേശങ്ങളിലും അനധികൃത പാർക്കിങ് പതിവാണ്. ഇത് ചെറുറോഡുകളിൽ ഗതാഗതക്കുരുക്കിനും കാരണമാവാറുണ്ട്. നോ പാർക്കിങ് പട്രോൾ വാഹനം സജീവമാകുന്നതോടെ ഇൗ പ്രവണത കുറയുമെന്നാണ് പ്രതീക്ഷ. നിരോധിച്ച സ്ഥലത്തോ നടപ്പാതകളിലോ വാഹനങ്ങൾ നിർത്തിയിടുന്നത് കണ്ടെത്തലാണ് ഇൗ പട്രോളിങ് വാഹനത്തിെൻറ ചുമതല. അടുത്ത വർഷം കൂടുതൽ പട്രോൾ വാഹനങ്ങൾ ഏർപ്പെടുത്തി നിരീക്ഷണം ശക്തമാക്കും. പാർക്കിങ് പ്രശ്നം രാജ്യത്ത് ഗുരുതരമാണ്. നഗരങ്ങളിലും ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിലും വാഹനം നിർത്തിയിടാൻ സ്ഥലമില്ലാത്ത പ്രശ്നമുണ്ട്. ഇതുകൊണ്ടുതന്നെ പലപ്പോഴും ആളുകൾ റോഡരികിൽ വാഹനം നിർത്തിയിടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.