കുവൈത്ത് സിറ്റി: പാസ്പോര്ട്ടില് റെസിഡന്‍സ് സ്റ്റിക്കര്‍ പതിക്കാത്തതുമൂലം ജനങ്ങ ള്‍ വിദേശ രാജ്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെ ന്ന് എമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ പാസ്പോര്ട്ടില് റെസിഡന്‍സി സ്റ്റിക്കര്‍ പതിക്കുകയില്ലെന്ന തീരുമാനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. സിവില്‍ െഎ.ഡി കാർഡിലെ ലാറ്റിന്‍ പേരിലെ ആദ്യഭാഗവും രണ്ടാം ഭാഗവും പാസ്പോര്‍ട്ടിന് സമാനമാകണം. പേരുകളിൽ അക്ഷരപ്പിഴവുകളോ പാസ്പോര്‍ട്ട് നമ്പറില്‍ തെറ്റുകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.
പാസ്പോര്ട്ടില് റസിഡന്‍സി സ്റ്റിക്കര്‍ അടിക്കുകയില്ലെന്ന തീരുമാനം നടപ്പാക്കുന്നതിന് മുമ്പുതന്നെ എല്ലാ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. അതത് രാജ്യങ്ങൾ ഇതനുസരിച്ച് തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും വിവരം നൽകിയിട്ടുണ്ട്. പാസ്പോര്ട്ടില് സ്റ്റിക്കര്‍ പതിക്കാത്തതുമൂലം വിദേശ രാജ്യങ്ങളില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ എമിഗ്രേഷന്‍ വകുപ്പിലോ വിദേശകാര്യ മന്ത്രാലയത്തിലോ അറിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റിക്കർ പതിക്കാത്തതുമൂലം യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയിൽ സ്വദേശികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന റിപ്പോർട്ടിനോട് പ്രതികരിച്ചാണ് അധികൃതർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.