കുവൈത്ത് സിറ്റി: വ്യാജ ഇന്ത്യൻ പാസ്പോർട്ടിൽ കുവൈത്തിലിറങ്ങാനുള്ള ബംഗ്ലാദേശ് സ്വദേ ശിയുടെ ശ്രമം എയർപോർട്ട് പൊലീസ് വിഫലമാക്കി. ധാക്കയിൽ നിന്നെത്തിയ യാത്രക്കാരനെയാണ് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തത്. നാട്ടിൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനാൽ ഇൻറർപോളിെൻറ വാൻഡഡ് പട്ടികയിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനയിലാണ് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈത്തിൽ പ്രവേശിക്കാനുള്ള ബംഗ്ലാദേശ് സ്വദേശിയുടെ ശ്രമം വിഫലമായത്.
മുമ്പ് മറ്റൊരു കേസിൽ കുവൈത്തിൽനിന്നു നാടുകടത്തപ്പെട്ടയാളാണ് പ്രതിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പൗരന്മാർക്ക് വിസ വിലക്കുള്ളതിനാൽ ആ രാജ്യക്കാരായ നിരവധി പേരെ നേരേത്തയും വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുൈവത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയിരുന്നു. വ്യാജ ഇന്ത്യൻ പാസ്പോർട്ടുകളുമായി കുവൈത്തിലെത്തിയ ആറ് ശ്രീലങ്കൻ പൗരന്മാരെ കഴിഞ്ഞമാസം എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. വ്യാജ പാസ്പോർട്ട് തരപ്പെടുത്തി നൽകാൻ ഇന്ത്യയിൽ റാക്കറ്റ് പ്രവർത്തിക്കുന്നു എന്നതിലേക്കാണ് ഈ റിപ്പോർട്ടുകൾ വിരൽചൂണ്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.