കുവൈത്ത് സിറ്റി: സ്വദേശി കുടുംബങ്ങളുടെ താമസ കേന്ദ്രങ്ങളില്‍നിന്ന് കുടുംബത്തോടെയ ല്ലാതെ താമസിക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി ജൂലൈ ഒന്നുമുതൽ ആരംഭ ിച്ച പരിശോധന കാമ്പയിൻ വിജയകരമെന്ന് വിലയിരുത്തൽ.
ഒരാഴ്ചക്കിടെ 43 കെട്ടിടങ ്ങളുടെ വൈദ്യുതി വിച്ഛേദിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യത്തെ വിവിധ ഗവര്‍ണ റേറ്റുകളിലെ സ്വദേശി താമസ കേന്ദ്രങ്ങളിൽനിന്ന് കഴിഞ്ഞ ആഴ്ച 47 ബാച്ചിലേഴ്സിനെ ഒഴിപ്പിക്കുകയും 320 പേർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
മുനിസിപ്പാലിറ്റി മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിയും സമയക്രമവും പ്രകാരമാണ് ഉദ്യോഗസ്ഥര്‍ വ്യത്യസ്ത ഭാഗങ്ങളില്‍ പരിശോധന നടത്തിയിരുന്നത്. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ജലവൈദ്യുതി മന്ത്രാലയം, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നത്.
139 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴിയും വെബ്സൈറ്റിലൂടെയും ലഭിക്കുന്ന പരാതികളിൽ ഉടൻ സ്വീകരിച്ചുവരുന്നുണ്ട്. അനധികൃതമായി താമസം തുടരുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേര്‍ത്തു. നിയമ ലംഘിച്ച് വിദേശികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിൽ ആദ്യ ഘട്ടത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും.
അടുത്ത ഘട്ടത്തിൽ കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കും. ഇതോടൊപ്പം ഇങ്ങനെ താമസിക്കുന്ന വിദേശികൾക്ക് പിഴ ചുമത്തുകയും താമസ രേഖ, ഡ്രൈവിങ് ലൈസൻസ് മുതലായ രേഖകൾ പുതുക്കുന്നതിനും വിലക്ക് ഏർപ്പെടുത്തുകയും ചെയ്യാനാണ് പരിപാടി.
2020ഓടെ രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായി ഒഴിപ്പിക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.