കുവൈത്ത് സിറ്റി: വിലക്ക് ലംഘിച്ച് ഇപ്പോഴും ഉച്ചസമയത്തെ പുറംജോലി പലയിടത്തും തുട രുന്നതായി റിപ്പോർട്ട്. കെട്ടിട നിർമാണത്തിലാണ് വ്യാപകമായി നിയമം ലംഘിക്കപ്പെടു ന്നതായി ആരോപണമുള്ളത്. ചൂട് 50 ഡിഗ്രി കടന്ന അവസ്ഥയിലും നട്ടുച്ചക്ക് കെട്ടിടത്തിന് മുകളിലും പുറത്തും ആളുകൾ പണിയെടുക്കുന്നു. നിയമം ലംഘിക്കുന്ന തൊഴിലുടമകളെയും തൊഴിലാളികളെയും കണ്ടെത്തുന്നതിന് മാൻപവർ അതോറിറ്റി പരിശോധന നടത്തുന്നുണ്ട്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് അവസാനംവരെയാണ് നിയമം പ്രാബല്യത്തിലുണ്ടാകുക.
ഈ മാസങ്ങളിൽ ഉച്ചക്ക് 11 മണിമുതൽ വൈകുന്നേരം അഞ്ചുമണി വരെ പരിശോധനയിൽ പിടിക്കപ്പെട്ടാൽ തൊഴിലുടമക്കെന്നപോലെ തൊഴിലാളികൾക്കെതിരെയും നിയമനടപടിയുണ്ടാകും. നിയമലംഘനം കണ്ടെത്താൻ നിരീക്ഷകർക്ക് സ്മാർട്ട് മെഷീൻ ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. പരിശോധന കാര്യമായി നടക്കുന്നത് വ്യവസായ മേഖലയിലാണ്. ജനവാസ മേഖലയിലെ കെട്ടിടനിർമാണത്തിലാണ് പരസ്യമായി നിയമലംഘനം നടക്കുന്നതായി ആരോപണമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.