കുവൈത്ത് സിറ്റി: കുവൈത്തിലെ ബിനീദ് അൽഗാർ, ശർഖ്, അഹ്മദി വ്യവസായ മേഖല എന്നിവിടങ് ങളിൽ നടന്ന സുരക്ഷ പരിശോധനയിൽ 232 പേർ അറസ്റ്റിലായി. ലൈസൻസില്ലാതെ വാഹനമോടിച്ച 75 പേർ, താമസ നിയമം ലംഘിച്ച 12 പേർ, ഒമ്പത് ക്രിമിനൽ കേസ് പ്രതികൾ, 11 സിവിൽ കേസ് പ്രതികൾ, 21 ഒളിച്ചോട്ട കേസുകളിലെ പ്രതികൾ, തിരിച്ചറിയൽ രേഖകളൊന്നും കൈവശമില്ലാതിരുന്ന 99 പേർ, രണ്ട് മദ്യക്കേസ്, രാജ്യത്ത് അനധികൃതമായി പ്രവേശിച്ച ഒരാൾ എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തത്.
സമാന്തരമായി നടത്തിയ വാഹന പരിശോധനയിൽ നാല് വാഹനങ്ങൾ പിടിച്ചെടുത്തു. 900 പേരെ പരിശോധിച്ചതിൽനിന്നാണ് 232 പേരെ അറസ്റ്റ് ചെയ്തത്. ആദ്യഘട്ടത്തിൽ പിടിയിലായവരെ മുഴുവൻ പ്രത്യേക വാഹനങ്ങളിൽ കയറ്റി മൈതാനത്ത് എത്തിച്ച ശേഷം തിരിച്ചറിയൽ രേഖകളിൽ സൂക്ഷ്മപരിശോധന നടത്തി. ഇഖാമ കാലാവധി തീർന്നവർ, സ്പോൺസർ മാറി ജോലിചെയ്യുന്നവർ, സിവിൽ-ക്രിമിനൽ കേസുകളിലെ പ്രതികൾ, സ്പോൺസർമാർ ഒളിച്ചോട്ടത്തിന് കേസ് കൊടുത്തവർ, ഉൗഹ കമ്പനി വിസകളിലെത്തിയവർ, മദ്യ-മയക്കുമരുന്ന് കച്ചവടക്കാർ, തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്തവർ എന്നിവർക്കായാണ് പൊലീസ് വലവിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.