കുവൈത്ത് സിറ്റി: നൂതന തട്ടിപ്പ് രീതികൾക്കെതിരെ ജാഗ്രത പാലിക്കാൻ തദ്ദേശീയ ബാങ്കുക ൾക്ക് കുവൈത്ത് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.
വിവിധ ലോക രാജ്യങ്ങളിൽ സാമ് പത്തിക തട്ടിപ്പിന് റാക്കറ്റ് പ്രവർത്തിക്കുന്നതായി ഇൻറർപോൾ ജനറൽ സെക്രേട്ടറി യറ്റ് നൽകിയ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം സെൻട്രൽ ബാങ്കിന് പ്രത്യേക നിർദേശം നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് സെൻട്രൽ ബാങ്ക് തദ്ദേശീയ ബാങ്കുകളോട് ജാഗ്രത പാലിക്കാനാവശ്യപ്പെട്ടത്. അന്താരാഷ്ട്ര റാക്കറ്റ് നടത്തി വരുന്ന തട്ടിപ്പ് രീതികൾ സംബന്ധിച്ച വിവരങ്ങളും ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്.
പ്രധാനമായും എ.ടി.എം കാർഡുകളിലാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് സൂചന.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബീക്കിൽ ഇത്തരമൊരു സംഘം പിടിയിലായി. ആഫ്രിക്ക, ഏഷ്യ, അമേരിക്ക, യൂറോപ്പ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ 127 ബാങ്ക് കാർഡ് ഉപയോഗിച്ച് സംഘം പണം അപഹരിച്ചു. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 337 ക്ലോൺ ചെയ്ത ബാങ്ക് കാർഡുകളും രണ്ട് കാർഡ് ക്ലോണിങ് ഉപകരണങ്ങളും ലാപ്ടോപ്പും മൈക്രോ ചിപ്പും വിവിധ രാജ്യങ്ങളുടെ കറൻസിയും പിടിച്ചെടുത്തു. വിവിധ രാജ്യങ്ങളിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും ഇൻറർപോൾ കുവൈത്തിന് കൈമാറി. കഴിഞ്ഞ മാസം കുവൈത്തിൽ ബുബ്യാൻ ബാങ്കിെൻറ എ.ടി.എം മെഷീനിൽ ചിപ്പ് ഘടിപ്പിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തിനിടെ റുമേനിയൻ പൗരൻ അറസ്റ്റിലായിരുന്നു. അന്താരാഷ്ട്ര റാക്കറ്റിെൻറ ഭാഗമാണ് താനെന്ന് ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.