കുവൈത്ത് സിറ്റി: വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തിൽ കുവൈത്ത് അപലപിച്ചു.ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ രക്തസാക്ഷികളായതും പരിക്കേറ്റതും കുവൈത്ത് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന നിരന്തര ആക്രമണം അന്തർദേശീയ മാനുഷിക നിയമങ്ങളുടെയും, ഐക്യരാഷ്ട്ര സഭ പ്രമേയങ്ങളുടെയും നഗ്നലംഘനമാണെന്ന് വ്യക്തമാക്കിയ കുവൈത്ത് ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഗൗരവപൂർവം ഇടപെടണമെന്ന് കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തെ ഉണർത്തി.ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ച് ഫലസ്തീൻ ജനതക്ക് സമ്പൂർണ സിവിൽ, നിയമ സംരക്ഷണം നൽകുന്നതിന് പ്രവർത്തിക്കാനും വിദേശകാര്യമന്ത്രാലയം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.