കുവൈത്ത് സിറ്റി: ‘പുരോഗതിക്കുവേണ്ടി സമാധാനം’ തലക്കെട്ടിൽ ബഹ്റൈനിലെ മനാമയിൽ ന ടത്തുന്ന സമ്മേളനത്തിൽ കുവൈത്ത് പെങ്കടുക്കുന്നില്ല. ജൂൺ 25, 26 തീയതികളിൽ നടക്കുന്ന സ മ്മേളനത്തിൽ ഇസ്രായേലുമായി വേദി പങ്കിടാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് പെങ്കടുക്കാത്തതെന്നാണ് കുവൈത്തിെൻറ വിശദീകരണം. അമേരിക്കയും ഇസ്രായേലും ഏതാനും അറബ് രാഷ്ട്രങ്ങളും പെങ്കടുക്കുന്ന പരിപാടി ഫലസ്തീനും ബഹിഷ്കരിക്കുകയാണ്. ഫലസ്തീനോടുള്ള െഎക്യദാർഢ്യം വ്യക്തമാക്കിയാണ് കുവൈത്തിെൻറ പിന്മാറ്റം.
ഫലസ്തീനെ പിന്തുണക്കുകയെന്നത് കുവൈത്തിെൻറ വിദേശനയത്തിെൻറ കാതലാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് പറഞ്ഞു. പരിപാടിയിൽ പെങ്കടുക്കരുതെന്ന് കഴിഞ്ഞദിവസം കുവൈത്ത് പാർലമെൻറ് െഎകകണ്ഠ്യേന ആവശ്യപ്പെട്ടിരുന്നു.
പാർലമെൻറിെൻറ വികാരം ഉൾക്കൊള്ളുന്നതായും ഫലസ്തീന് സ്വീകാര്യമല്ലാത്ത നിർദേശങ്ങൾ കുവൈത്തിനും സ്വീകാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. കുവൈത്തിെൻറ വിദേശനയം രൂപപ്പെടുത്താനും നടപ്പാക്കാനും തങ്ങൾക്ക് അവകാശവും പ്രാപ്തിയുമുണ്ടെന്നും ഇതിനെ ചോദ്യംചെയ്യാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.