കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി യാത്രക്കാരനെ മാത്രമേ അകത്ത് പ്രവേശിപ്പിക്കൂ. യാത്രയാക്കാന്‍ വരുന്ന ബന്ധുക്കള്‍ക്കും മറ്റും ഇനി പ്രധാന കവാടത്തിന് പുറത്തുനില്‍ക്കേണ്ടിവരും. വിമാനത്താവളം സുരക്ഷാ വകുപ്പിന്‍െറ പുതിയ ഡയറക്ടര്‍ ബ്രിഗേഡിയര്‍ വലീദ് അല്‍ സാലിഹ് അറിയിച്ചതാണിത്.
സുരക്ഷാ കാരണങ്ങളാലും അകത്തെ തിരക്ക് ഒഴിവാക്കാനുമാണ് ഇങ്ങനെ തീരുമാനമെടുത്തത്. വിദേശികളെ ഉദ്ദേശിച്ചാണ് പ്രധാനമായും പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഒരാളെ യാത്രയയക്കാന്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചത്തെുന്നത് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്നാണ് അധികൃതര്‍ വിലയിരുത്തിയത്. വിമാനത്താവളത്തില്‍ നാട്ടുകാരെയോ പരിചയക്കാരെയോ കണ്ടാല്‍ ബാഗും മറ്റു സാധനങ്ങളും കൊടുത്തയക്കാനും ആളുകള്‍ എത്തുന്നുണ്ട്. പരിശോധനാ ഭാഗത്ത് തിരക്കുകൂടാന്‍ ഇതും കാരണമാവുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ 50 ലക്ഷം യാത്രക്കാരാണ് പ്രതിവര്‍ഷം വിമാനത്താവളം വഴി യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ യാത്ര-ചരക്ക് നീക്കങ്ങള്‍ക്കും മതിയായ സുരക്ഷാക്രമീകരണങ്ങള്‍ക്കും വന്‍ തടസ്സമാണ് ഇപ്പോഴുള്ളത്. ഇത് പരിഹരിക്കാന്‍ വിമാനത്താവളം വികസിപ്പിക്കാന്‍ പദ്ധതിയുണ്ട്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവര്‍ഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും. ആധുനിക രീതിയിലുള്ള വിമാനത്താവളത്തിന്‍െറ നവീകരണത്തിന് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത ഡിസൈനര്‍മാരായ ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്ണേഴ്സ് ആണ് രൂപരേഖ തയാറാക്കിയത്.
1.2 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തില്‍ മൂന്നു ടെര്‍മിനലുകളാണ് നവീകരണത്തിന്‍െറ ഭാഗമായി നിര്‍മിക്കുന്നത്. ഒരൊറ്റ മേല്‍ക്കൂരക്കുകീഴിലായിരിക്കും ഈ ടെര്‍മിനലുകള്‍. 25 മീറ്റര്‍ ഉയരമുള്ള സെന്‍ട്രല്‍ സ്പേസാണ് ടെര്‍മിനലിനുണ്ടാവുക. 4,500 കാറുകള്‍ക്ക് നിര്‍ത്തിയിടാന്‍ കഴിയുന്ന ബഹുനില പാര്‍ക്കിങ് സമുച്ചയം, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായുള്ള ബജറ്റ് ഹോട്ടല്‍, വിശാലമായ അറൈവല്‍-ഡിപ്പാര്‍ച്ചര്‍ ഹാളുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.