കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത് വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി കുവൈത്ത് സര്‍ക്കാര്‍ യാത്രാ ചെലവുകള്‍ വഹിക്കാമെന്ന് അറിയിച്ചിട്ടും ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ വൈകുന്നത് ആശങ്കാജനമാണ്.
കുവൈത്തില്‍ കോവിഡ് 19 വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ 12000ത്തോളം പേരാണ് നാട്ടിലേക്കുള്ള യാത്ര സ്വപ്നംകണ്ട് ക്യാമ്പുകളില്‍ ഒന്നരമാസമായി താമസിച്ചുവരുന്നത്. കോവിഡ് 19 പരിശോധന സൗകര്യങ്ങളോ സാമൂഹിക അകലം പാലിക്കാനുള്ള സാഹചര്യങ്ങളോ ഇല്ലാത്ത കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം താമസിക്കുന്നവര്‍ക്ക് രോഗബാധയേല്‍ക്കാൻ സാധ്യത കൂടുതലാണ്. ഇത് മനസ്സിലാക്കി ഇവരെ നാട്ടിലെത്തിക്കാൻ നടപടികള്‍ കൈക്കൊള്ളണമെന്ന് ഇന്ത്യന്‍ എംബസി അധികൃതരോടും കേന്ദ്ര സര്‍ക്കാരിനോടും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.