കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസ ഒക്ടോബറിൽ അനുവദിച്ചുതുടങ്ങുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ കമേഴ്സ്യൽ, ഫാമിലി സന്ദർശക വിസകൾ മന്ത്രിസഭയുടെയും കൊറോണ എമർജൻസി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്.
വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളൂ. ഇതിൽ അധികവും ആരോഗ്യ മേഖലയിലെയും തൊഴിൽ മേഖലക്ക് ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകരുമായിരുന്നു. അധ്യാപകർക്കും എൻട്രി വിസ അനുവദിച്ചു. ദീർഘനാളായി അവധിയെടുത്ത് നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസികൾ സന്ദർശക വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ അവസരം കാത്തിരിക്കുന്നുണ്ട്.
തിരിച്ചുവരവ് സംബന്ധിച്ച് അനിശ്ചിതത്വം മാറിയിട്ടില്ലാത്തതിനാൽ അവധിയെടുത്ത് പോകാൻ പലരും മടിക്കുന്നു. ഇപ്പോൾ രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ചകളിലും ഇതേനില തുടരുമെന്ന പ്രതീക്ഷയിലാണ് ഒക്ടോബർ മുതൽ സന്ദർശക വിസ അനുവദിക്കാൻ ആലോചിക്കുന്നത്. പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ടി.പി.ആർ നിരക്കും കുറഞ്ഞുവരുന്നത് ആശ്വാസമാണ്.
പ്രതിരോധ കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി കൈവരിച്ചതിെൻറ നേട്ടമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ കുവൈത്ത് ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക് അടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.