കുവൈത്ത് സിറ്റി: ലബനാനിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങൾക്ക് കുവൈത്ത് നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. തെദ്രൂസ് ഗബ്രിയെസൂസ് പറഞ്ഞു.
കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ലബനാനിൽ പ്രതിരോധ കുത്തിവെപ്പിനായി അഞ്ചുലക്ഷം ഡോളർ ആണ് വാഗ്ദാനം ചെയ്തത്. സിറിയൻ, ഫലസ്തീൻ അഭയാർഥികൾക്ക് വാക്സിൻ നൽകാൻ ഇൗ പണം ഉപയോഗിക്കും. കഴിഞ്ഞ വർഷം സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് തുണയായി വിവിധ ആശുപത്രികളിലെയും പബ്ലിക് മെഡിക്കൽ സ്റ്റോറിലെയും മരുന്ന് ശേഖരം വർധിപ്പിക്കാൻ കുവൈത്ത് സാമ്പത്തിക സഹായം നൽകി.
11 ലബോറട്ടറികളിലേക്ക് മെഡിക്കൽ ഉപകരണങ്ങളും നൽകി. ലോകത്തെവിടെയും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസവും തുണയും നൽകിയ ചരിത്രമാണ് കുവൈത്തിനുള്ളതെന്ന് ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.