കുവൈത്ത് സിറ്റി: മസ്ജിദുൽ അഖ്സ സ്ഥിതിചെയ്യുന്ന ഖുദ്സ് മേഖലയിൽ തൽസ്ഥിതി നിലനിർത്തുന്നതിന് ഇസ്രായേലിനെ േപ്രരിപ്പിക്കാൻ ലോക സമൂഹത്തിെൻറ സമ്മർദമുണ്ടാകണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് ആവശ്യപ്പെട്ടു. അറബ് ലീഗിെൻറ മന്ത്രിതല യോഗത്തിൽ കുവൈത്തിനെ പ്രതിനിധാനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ ക്രമീകരണത്തിെൻറ പേരിൽ മുസ്ലിംകളെ മസ്ജിദുൽ അഖ്സയിൽ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം വരുത്തിയ ഇസ്രായേൽ നടപടി അപലപനീയമാണ്. 1948ലെ നാലാമത് ജനീവ കരാറുൾപ്പെടെ എല്ലാ അന്താരാഷ്ട്ര ഉടമ്പടികൾക്കും എതിരായ നിലപാടാണ് ഇസ്രായേലിേൻറത്. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ സേന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന് നിരക്കാത്ത ക്രൂരതകളും മസ്ജിദുൽ അഖ്സ കൈയേറ്റ ശ്രമങ്ങളും ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്ന് ശൈഖ് സബാഹ് അൽ ഖാലിദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.