കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് 19 വൈറസ് റിപ്പോർട്ട് ചെയ്ത് മൂന്നാഴ്ചയാവുേമ്പാൾ ശുഭവാർത്തകൾ വന്നുതുടങ്ങി. ഇറാനിൽനിന്ന് കൊണ്ടുവന്ന് ഖൈറാനിലെ റിസോർട്ടിൽ പാർപ്പിച്ചവർ നിശ്ചിത നിരീക്ഷണ കാലം കഴിഞ്ഞ് വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കി വീട്ടിലേക്ക് മടങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം 195 പേരെയാണ് ഖൈറാനിലെ റിസോർട്ടിൽനിന്ന് വിട്ടയച്ചത്.
മിഷ്രിഫിൽ കൊണ്ടുപോയി അവസാന പരിശോധനയും നടത്തി പൂർണ ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കിയാണ് ഇവരെ വീടുകളിലയച്ചത്. വീട്ടിലും കുറച്ചുദിവസം ഇവർക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ നിരീക്ഷണമുണ്ടാവും. 324 പേരാണ് ഇപ്പോൾ ഖൈറാൻ റിസോർട്ടിലുള്ളത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ വിട്ടയക്കും. നിരീക്ഷണകാലം കഴിയാറായ ഭൂരിഭാഗം പേർക്കും ഇതുവരെ രോഗലക്ഷണങ്ങളില്ല. രാജ്യത്ത് ആകെ 900ത്തിലേറെ പേർ നിരീക്ഷണത്തിലുണ്ടായിരുന്നത് 534 ആയി ചുരുങ്ങി.
രോഗം സ്ഥിരീകരിച്ച 104 പേരിൽ ഏഴുപേർ പൂർണമായി സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. ബാക്കി ചികിത്സയിലുള്ള 97 പേരിൽ ആറുപേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇതിൽ തന്നെ ഒരാൾ മാത്രമാണ് ഗുരുതരാവസ്ഥയിൽ. കാര്യങ്ങൾ ആരോഗ്യ മന്ത്രാലയത്തിെൻറ വരുതിയിൽ വരുന്നതിെൻറ ലക്ഷണമാണ് എങ്ങും കാണുന്നത്. അസർബൈജാനിൽനിന്ന് വന്ന ഇൗജിപ്തുകാരനിൽനിന്ന് ക്യാമ്പിന് പുറത്തുള്ള ഏതാനും പേരിലേക്ക് പകർന്നത് മാത്രമാണ് അൽപം ആശങ്ക വർധിപ്പിച്ചത്. മറ്റുള്ളവർ വിദേശത്തുനിന്ന് വന്ന് നേരിട്ട് നിരീക്ഷണ ക്യാമ്പിൽ പ്രവേശിച്ചതിനാൽ പുറത്തുള്ളവരുമായി ബന്ധപ്പെട്ടിട്ടില്ല.
ഏഴ് ഇൗജിപ്തുകാർ, ഒരു സുഡാനി, ഒരു ഇന്ത്യക്കാരൻ എന്നിവരിലേക്കാണ് അസർബൈജാനിൽനിന്ന് വന്നയാൾ വഴി വൈറസ് എത്തിയത്. ഇവർ വഴി പുറത്തുപോയിട്ടുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് റെസ്റ്റാറൻറുകൾക്കും സലൂണുകൾക്കും മാളുകൾക്കുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയത്.
സംശയമുള്ള കേന്ദ്രങ്ങളിലെല്ലാം ആരോഗ്യ മന്ത്രാലയത്തിെൻറ ശക്തമായ നിരീക്ഷണമുണ്ട്. കുറച്ചുദിവസം കൂടി നിർദേശങ്ങൾ പാലിച്ച് ജനങ്ങൾ സഹകരിച്ചാൽ കുവൈത്ത് പൂർണമായി കോവിഡ് മുക്തമാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.