കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ സുപ്രീം കൗൺസിൽ സമ്മിറ്റിൽ കുവൈത്ത് അമീറിെൻറ പ്രഭാഷണത്തിൽ നിഴലിച്ചത് െഎക്യം ദുർബലപ്പെടുന്നതിെൻറ വേദന. കഴിഞ്ഞ ആറുമാസമായി നടന്ന സംഭവവികാസങ്ങളെ വേദനജനകമെന്ന് വിശേഷിപ്പിച്ച അദ്ദേഹം തർക്കങ്ങൾ ഉച്ചകോടിയെ ബാധിക്കരുതെന്ന് വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുടെ െഎക്യം നിലനിർത്തുന്നതിന് എല്ലാ വർഷവും നടക്കുന്ന ഉച്ചകോടിക്ക് വലിയ പങ്കാണുള്ളത്. തർക്കങ്ങൾ ഇൗ കൂടിച്ചേരലിനെ ബാധിക്കരുത്. ജി.സി.സിയുടെ നേതൃപരമായ പങ്ക് ശക്തിപ്പെടുത്താൻ ഉച്ചകോടി സഹായിക്കും-അദ്ദേഹം വ്യക്തമാക്കി. ഇറാനെ ശക്തമായി വിമർശിച്ച അമീർ യമനിലെ ആഭ്യന്തര പ്രശ്നത്തിന് ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരമുണ്ടാക്കാനുള്ള ലോകരാജ്യങ്ങളുടെ നിർദേശം ഉൾക്കൊള്ളണമെന്ന് ഹൂതികളോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ അംഗീകരിക്കുന്നതിൽ ഇറാൻ വീഴ്ചവരുത്തുന്നുവെന്നും തീവ്രവാദത്തെ പിന്തുണക്കുന്നത് അവർ നിർത്തണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ഇറാനെ രൂക്ഷമായി വിമർശിച്ച അമീർ ഇറാഖിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലകളെ മോചിപ്പിച്ച ഇറാഖ് സർക്കാറിനെ അഭിനന്ദിച്ച അമീർ രാജ്യത്ത് സ്ഥിരത നിലനിർത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചു. െഎ.എസ് ആക്രമണത്തിൽ നാശം സംഭവിച്ച ഇറാഖിലെ പ്രദേശങ്ങൾ പുനരുദ്ധരിക്കുന്നതിന് ഫെബ്രുവരി പകുതിയിൽ കുവൈത്ത് പ്രത്യേക സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.