മനാമ: ബഹ്റൈനിലെ ഇൗ വർഷത്തെ ഏറ്റവും വലിയ പരിപാടിയായി നടന്ന ‘ഫോർമുല വൺ ഗ്രാൻറ് പ്രി’ സമാപിച്ചപ്പോൾ അതിെൻറ മികച്ച സംഘാടനം എറ്റവും പ്രത്യേകതയുള്ളതായി. അടുക്കും ചിട്ടയും കനത്ത സുരക്ഷ ക്രമീകരണങ്ങളും ഒപ്പം വിദേശത്ത് നിന്നെത്തിയ സഞ്ചാരികൾക്കും കായിക പ്രേമികൾക്കും ഏർപ്പെടുത്തിയ സൗകര്യങ്ങളെല്ലാം പ്രശംസിക്കപ്പെട്ടു. വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ സംഘാടക ക്രമീകരണങ്ങളെ സവിശേഷതയായി എടുത്തു പറഞ്ഞു എന്നതും രാജ്യത്തിന് അഭിമാനിക്കുന്ന കാര്യമായി.
യാത്രക്കായുള്ള സൗകര്യങ്ങൾ ഏറ്റവും ലളിതമാക്കുകയും കാർഗോ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. ആഗോള തലത്തിൽ രാജ്യം ശ്രദ്ധാകേന്ദ്രമായി മാറിയ നാളുകളാണ് ‘ഫോർമുല വൺ’ കാറോട്ട മത്സരം എന്നതിനാൽ ഏറെ ശ്രദ്ധയോടെയാണ് ബഹ്ൈറൻ ഇൻറർനാഷണൽ എയർപോർട്ട്, ഗൾഫ് എയർ, ടൂറിസം മന്ത്രാലയം, സ്പോർട്സ് സുപ്രീം കൗൺസിൽ എന്നിവ സംഘാടനം നിർവഹിച്ചത്.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആദ്യദിനം മുതൽ നിറസാനിധ്യമായിരുന്നു. മത്സരം കാണാൻ എത്തിയവർക്കായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണവും ശ്രദ്ധേയമായി. ഗതാഗത കുരുക്ക് ഒഴിവാക്കപ്പെട്ടതും എടുത്തുപറയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.