കുവൈത്ത് സിറ്റി: അമേരിക്കയിൽനിന്ന് ചെമ്മീനും സൗദിയിൽനിന്ന് പക്ഷിയും പക്ഷിയുൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് കുവൈത്തിൽ വിലക്ക്. യു.എസിൽ ചെമ്മീനും സൗദിയിൽ പക്ഷികൾക്കും രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ജനറൽ കസ്റ്റംസ് ഡിപ്പാർട്മെൻറ് മേധാവി ജമാൽ അൽ ജലാവിയാണ് വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനുള്ളതിനും ശീതീകരിച്ചതിനും വിലക്ക് ബാധകമാണ്. സൗദിയിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് അവിടെനിന്നുള്ള ജീവനുള്ള കോഴി, ശീതീകരിച്ച പക്ഷിമാംസം, മുട്ട ഇന്നിവക്കെല്ലാം ഇറക്കുമതി വിലക്കുണ്ട്. അതേസമയം, ജർമനി, മെക്സികോ, നൈജീരിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പക്ഷികൾക്കേർപ്പെടുത്തിയ ഇറക്കുമതി വിലക്ക് നീക്കിയതായും ജലാവി വ്യക്തമാക്കി. ഈ രാജ്യങ്ങൾ പക്ഷിപ്പനി മുകക്തമായതായി ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തിയതിനെ തുടർന്നാണിത്. അതിനിടെ, ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് ചിലയിൽനിന്ന് പാലിനും പാലുൽപന്നങ്ങൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കാലികളിൽ കുളമ്പു രോഗം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ അറിയിപ്പുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.