കഴിഞ്ഞമാസം വിരലടയാളമെടുത്ത് നാടുകടത്തിയത് 60 പേരെ

കുവൈത്ത് സിറ്റി: കഴിഞ്ഞമാസം വിമാനത്താവളം വഴി തിരിച്ചുവരാൻ സാധിക്കാത്ത നിലയിൽ 60 പേരെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു. 
ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.വിമാനത്താവളത്തിലെ പാസ്പോർട്ട് കാര്യാലയം 19115 എൻട്രി വിസകളാണ് ഈ കാലത്ത് ഇഷ്യൂചെയ്തത്. വ്യാജ പാസ്പോർട്ടുകളുമായെത്തിയ നാലുപേരെയും വിവിധ കേസുകളിൽ പ്രതികളായ 119 പേരെയും ഈ കാലത്ത് പിടികൂടുകയുണ്ടായി. നവംബറിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ 8,64,000 പേരാണ് വിമാനത്താവളം വഴി യാത്ര നടത്തിയത്. ഇതിൽ 70,000 പേർ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരാണ്. ബാക്കിയുള്ളവരിൽ 2,62,000 സ്വദേശികളും 5,31,000 വിദേശികളുമാണ്.
 
Tags:    
News Summary - finger print-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.