കുവൈത്ത്‌സിറ്റി: തൽക്ഷണ ഡിജിറ്റൽ പേയ്‌മെന്റ് സേവനത്തിലെ ട്രാൻസ്ഫറുകളിൽ കാലതാമസം വരുത്തുന്ന ബാങ്കുകൾക്ക് പിഴ ചുമത്താൻ കുവൈത്ത് സെൻട്രൽ ബാങ്ക് നടപടി ശക്തമാക്കി. വൈകിയ ഓരോ വാംഡ് ഇടപാടിനും ഒരു ദീനാർ മുതൽ 20 ദീനാർ വരെ പിഴ ഈടാക്കാനാണ് തീരുമാനം.
വാംഡ് സേവനം വഴി മൊബൈൽ നമ്പർ ഉപയോഗിച്ച് ബാങ്കുകൾക്കിടയിൽ തൽക്ഷണ പണമിടപാടുകൾ നടത്താനാകും. ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ കൂടുതൽ വേഗത്തിലും വിശ്വസനീയമായും ഉറപ്പാക്കുന്നതിനായാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. 026 ആദ്യ പാദത്തിൽ വാംഡ് പ്ലാറ്റ്‌ഫോം വഴി 2.6 ബില്യൺ ദിനാറിലധികം ഇടപാടുകൾ നടന്നതായും സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.