കുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ ഇൗദ് ഗാഹ് നടക്കുക 14 കേന്ദ്രങ്ങളിൽ. സുർറ യൂത്ത് സെൻറർ, സുലൈബീകാത്ത് ഗ്രൗണ്ട്, ദൽയ യൂത്ത് സെൻറർ, സബാഹിയ യൂത്ത് സെൻറർ, മംഗഫ് യൂത്ത് സെൻറർ, ഫഹാഹീൽ യൂത്ത് സെൻറർ, സബാഹ് അൽ സാലിം യൂത്ത് സെൻറർ, അൽ ഖസ്ർ ജഹ്റ സ്പോർട്സ് ഗ്രൗണ്ട്, സുലൈബിയ സ്പോർട്സ് ഗ്രൗണ്ട്, ബയാൻ ഗ്രൗണ്ട്, മിഷ്രിഫ് ഗ്രൗണ്ട്, മുബാറക് അൽ കബീർ ഗ്രൗണ്ട്, ഖുസൂർ യൂത്ത് സെൻറർ, അർദിയ യൂത്ത് സെൻറർ എന്നിവിടങ്ങളിലാണ് മൈതാനങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കുക.
സ്വദേശി താമസ മേഖലകൾക്ക് പ്രാമുഖ്യം നൽകിയാണ് പട്ടിക തയാറാക്കിയത്. പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതിയുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പള്ളികളും ഇപ്പോഴും തുറന്നിട്ടില്ല. സ്വദേശി താമസമേഖലയിലെ 180ലേറെ പള്ളികളിലാണ് ഇപ്പോൾ ജുമുഅ നമസ്കാരം നടക്കുന്നത്. ഇവിടങ്ങളിൽ മാത്രമാവും പെരുന്നാൾ നമസ്കാരവും നടക്കുകയെന്നാണ് സൂചന. ജൂലൈ 17ന് ജുമുഅ ആരംഭിക്കുമെന്ന വാർത്ത വിശ്വാസികൾക്ക് നേരത്തെ ആഹ്ലാദം പകർന്നെങ്കിലും വിദേശികൾ താമസിക്കുന്ന ഭാഗത്തെ മസ്ജിദുകൾ തുറക്കാത്തത് വിദേശികളായ വിശ്വാസികൾക്ക് നിരാശയുണ്ടാക്കിയിരുന്നു. ജൂലൈ 31 വെള്ളിയാഴ്ചയാണ് കുവൈത്തിൽ ഇത്തവണ ബലിപെരുന്നാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.