കുവൈത്ത് സിറ്റി: സ്വദേശികളുടെ കടം എഴുതിത്തള്ളാൻ ഉദ്ദേശ്യമില്ലെന്ന് കുവൈത്ത് സർ ക്കാർ വ്യക്തമാക്കി. സ്വദേശികളുടെ മുഴുവൻ കടബാധ്യതകളും സർക്കാർ ഏറ്റെടുക്കുകയോ എ ഴുതി തള്ളുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കുവൈത്തികൾ സമരം നടത്തിയ പശ്ചാത്തലത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. ഫെബ്രുവരി 16ന് കുവൈത്ത് സിറ്റിയിലെ ഇറാദ സ്ക്വയറിലാണ് സ്വദേശികൾ പ്രതിഷേധത്തിെൻറ ഭാഗമായി ഒത്തുകൂടിയത്.
വീടുവെക്കാനും ചെറുകിട സംരംഭങ്ങൾ തുടങ്ങാനും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നെടുത്ത കടമാണ് സർക്കാർ ഏറ്റെടുക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത്. ഇതിന് മുമ്പ് ചില പാർലമെൻറ് അംഗങ്ങളും ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു. അതിനിടെ, ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രേമ വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ളൂവെന്ന് സെൻട്രൽ ബാങ്ക് ഗവർണർ മുഹമ്മദ് അൽ ഹാഷിൽ പറഞ്ഞു. മൊത്തം ഉപഭോക്തൃ വായ്പയുടെ മൂല്യം 989 ദശലക്ഷം ദീനാറാണ്. ആകെ ഭവനവായ്പ 1200 കോടി ദീനാർ വരും. 5,52,000 കുവൈത്തികൾ വായ്പയെടുത്തതിൽ 4677 പേർ മാത്രേമ കുടിശ്ശിക വരുത്തിയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.