കുവൈത്ത് സിറ്റി: സിഗരറ്റ് കുറ്റികൾ റോഡിലേക്ക് വലിച്ചെറിഞ്ഞാൽ 200 ദീനാർ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. കാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പൽ എമർജൻസി മേധാവി സൈദ് അൽ ഇൻസിയാണ് ഇക്കാര്യം അറിയിച്ചത്. പാർക്കുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സിഗരറ്റു കുറ്റികൾ വലിച്ചെറിഞ്ഞാലും ഇതേ പിഴ ഈടാക്കും. സിഗരറ്റ് അവശിഷ്ടങ്ങളെ സംബന്ധിച്ച് 1987ൽ പുറപ്പെടുവിച്ച മുനിസിപ്പൽ നിയമഭേദഗതിയുടെ പിൻബലത്തിലാണ് നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റോഡിലേക്ക് എത്തുന്നതിന് മുമ്പുള്ള പാതയോരങ്ങൾ, മൈതാനങ്ങൾ, മുറ്റങ്ങൾ, പാർക്കിങ് മേഖലകൾ, ഗാർഡനുകൾ തുടങ്ങിയ പൊതുഇടങ്ങളിൽ സിഗരറ്റ് കുറ്റി ഇട്ടാൽ അഞ്ചു ദീനാറായിരുന്നു ഇതുവരെ പിഴ ഇൗടാക്കിയിരുന്നത്. നിയമലംഘനം പിടിക്കപ്പെട്ടാൽ ഒരു അനുരഞ്ജനത്തിനും അവസരം നൽകില്ല.
അനുവദിക്കപ്പെട്ട ഇടങ്ങളിലല്ലാതെ തുപ്പുക, മല-മൂത്ര വിസർജനം നടത്തുക തുടങ്ങിയ നിയമലംഘനങ്ങളും ഈ നിയമത്തിെൻറ പരിധിയിൽ വരും. ഇതേ നിയമലംഘനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ പിഴ 5000 ദീനാറാണ്. പരിസര ശുചിത്വം പാലിക്കുന്ന കാര്യത്തിൽ വീഴ്ചകൾ കൂടിയ സാഹചര്യത്തിലാണ് പിഴ വർധിപ്പിക്കുന്നതെന്ന് സൈദ് അൽ ഇൻസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.